ദേശീയം

വിവാദമായി ബിജെപി നേതാവിന്റെ മകന്റെ ആഡംബര വിവാഹം

സമകാലിക മലയാളം ഡെസ്ക്

500 കോടി രൂപ ചെലവില്‍ നടന്ന കര്‍ണാടക ബിജെപി നേതാവിന്റെ മകളുടെ വിവാഹ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപി നേതാവിന്റെ മകന്റെ വിവാഹവും വിവാദത്തിലേക്ക്. വീഡിയോ ക്ഷണക്കത്തും, ആഡംബര ഡിസൈനര്‍ സെറ്റുകളുമെല്ലാമായി നടന്ന വിവാഹം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. മധ്യകാലത്തെ രാജകൊട്ടാരങ്ങളുടെ മാതൃകയിലാണ് വിവാഹ പന്തല്‍ ഒരുക്കിയിരുന്നത്. 

മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയായ റാവുസാഹേബ് ദാന്‍വേയുടെ മകന്‍ സന്തോഷിന്റെ ആഡംബര വിവാഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. വരള്‍ച്ച ബാധിച്ച ഭൊക്കാര്‍ഡന്‍ മേഖലയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് റാവുസാഹൈബ്. രണ്ട് വര്‍ഷത്തോളമായി വരള്‍ച്ചയില്‍ വലയുന്ന തന്റെ മണ്ഡലത്തിലെ ജനങ്ങളെ അവഗണിച്ച് മകന്റെ വിവാഹം ആഡംബരമായി നടത്തിയതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

30000 പേരെയാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്ര മന്ത്രിസഭ മുഴുവന്‍ വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിന്റെ സുരക്ഷ ചുമതലയും സംസ്ഥാന പൊലീസിനായിരുന്നു. ഡ്രോണ്‍ മൗണ്ട് ക്യാമറയിലൂടെയായിരുന്നു പൊലീസ് നിരീക്ഷണം.  ഇന്ത്യയിലെ എല്ലാ പ്രശസ്തമായ വിഭവങ്ങളും കല്യാണ സദ്യയ്ക്കുണ്ടായിരുന്നു. നഗരത്തിലെ പ്രധാന റോഡും വിവാഹത്തെ തുടര്‍ന്ന് അടച്ചിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ