ദേശീയം

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; കേജ്രിവാളിന് ക്ഷണമില്ല 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി:രാഷ്ട്രപതി സ്ഥാനത്തേക്ക പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. പാര്‍ലമെന്റ് അനക്‌സിലാണ് യോഗം ചേരുന്നത്. മമത ബാനര്‍ജിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും പങ്കെടുക്കുന്ന യോഗത്തില്‍ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് ക്ഷണമില്ല.

ശരത് പവാറിന്റെ പേര് പരിഗണിക്കണമെന്ന് നേരത്തെ ആവശ്യം ഉയര്‍ന്നു വന്നിരുന്നു. പ്രണാബ് നുഖര്‍ജിയെ തന്നെ വീണ്ടും പരിഗണിക്കണം എന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം. 

രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള പ്രതിപകക്ഷ പാര്‍ട്ടികളുടെ തീരുമാനം ബിജെപിക്കെതിരെ പുതിയ രാഷ്ട്രീയ സമവായങ്ങള്‍ തുറന്നുവരുന്നു എന്നതിന്റെ ആദ്യപടിയാണ് എന്നാണ് പലരും കരുതുന്നത്. അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ഇതേമാതൃകയില്‍ ഒരു വിശാല മുന്നണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി