ദേശീയം

ചാനലുകളില്‍ സംപ്രേഷണം ചെയ്ത ലൈംഗിക ദൃശ്യങ്ങളിലുള്ളത് ഞാനല്ല: ഹാര്‍ദിക് പട്ടേല്‍

സമകാലിക മലയാളം ഡെസ്ക്

ഗാന്ധിനഗര്‍: ഇന്നു ചില ഗുജറാത്തി ചാനലുകളില്‍ പ്രക്ഷേപണം ചെയ്ത ലൈംഗികദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് പാട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. ബി ജെ പിയുടെ വൃത്തികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇന്നത്തെ സംഭവമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോട്ടലില്‍ ചിത്രീകരിച്ചിരിക്കുന്ന, നാലുമിനുട്ട് ദൈര്‍ഘ്യമുള്ള ക്ലിപ്പാണ് ഇന്നു പുറത്തെത്തിയത്. 2017 മേയ് 16 എന്നാണ് വീഡിയോയില്‍ തിയതി കാണാന്‍ സാധിക്കുന്നത്. ഹാര്‍ദിക് പാട്ടേലിനോട് സാമ്യമുള്ള ഒരു പുരുഷനും സ്ത്രീയുമാണ് ദൃശ്യങ്ങളിലുള്ളത്. 

തന്റെ ലൈംഗിക സിഡി ബിജെപി പുറത്തിറക്കിയേക്കുമെന്ന് മുമ്പ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു. രണ്ടുഘട്ടമായി നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസംബര്‍ എട്ടിന് നടക്കാനിരിക്കെ കൂടിയാണ് വീഡിയോ പുറത്തിങ്ങുന്നത്. 

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് സമുദായനേതാവു കൂടിയായ ഹാര്‍ദിക് പട്ടേല്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കായിരുന്നു പട്ടേല്‍ സമുദായത്തിന്റെ പിന്തുണ. 22 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്