ദേശീയം

പഴയ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റണമെന്ന കോണ്‍ഗ്രസ് ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാഹാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പഴയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലും വിവിപാറ്റ് യന്ത്രങ്ങളിലും കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് കോണ്‍ഗ്രസ് കമ്മിറ്റി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഉത്തര്‍പ്രദേശിലുള്‍പ്പെടെ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി തിരിമറി നടത്തി എന്ന വിവാദം ചൂണ്ടിക്കാട്ടിയാണ് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി നല്‍കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. 

ശരിയായ പരിശോധനകള്‍ക്ക് ശേഷമാണ് യന്ത്രങ്ങള്‍ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. തകരാറുള്ള യന്ത്രങ്ങള്‍ മാറ്റിക്കഴിഞ്ഞതാണെന്നും രണ്ടംഗ ബെഞ്ച് അഭിപ്രായപ്പൈട്ടു. ഇത്തരം പരാതികള്‍ നല്‍കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനിലാണെന്നും കോടതി പറഞ്ഞു. 

അതേസമയം, തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് ഗുജറാത്ത് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി സമര്‍പ്പിച്ച ഹര്‍ജിയിലും ഹൈക്കോടതി വാദം കേട്ടു. പണമിടപാടുകള്‍ നിരീക്ഷണവിധേയമാക്കിക്കൊണ്ടുള്ള കമ്മീഷന്‍ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. നിരീക്ഷണസംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപരവ്യവസ്ഥയെ ഇടപാടുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു വാദം. 

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശം ലഭിച്ചശേഷമേ തിരച്ചില്‍ നടപടികള്‍ ആരംഭിക്കാറുള്ളു എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചു. പൊതുജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അനാവശ്യമായ പോലീസ് ഇടപെടലുകള്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്നത് ഒഴിവാക്കുന്നതിനും സഹായകമാണ് ഇത്തരം നിരീക്ഷണ നടപടികളെന്നും കമ്മീഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി