ദേശീയം

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് നവംബര്‍ 9ന്; ഗുജറാത്ത് തിയ്യതി പിന്നീട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിമാചാല്‍ പ്രദേശേ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടണ്ണെല്‍ ഡിസംബര്‍ 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 18 ന് മുന്‍പായി നടക്കുമെന്നും തിയ്യതി പിന്നീട് പ്രഖ്യാപിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്ത് അസംബ്ലിയുടെ കാലാവധി ജനുവരി 22ന് അവസാനിക്കും. ഹിമാചാല്‍ പ്രദേശിന്റെ കാലാവധി ജനുവരി 7നുമാണ് അവസാനിക്കുന്നത്.


2012ലാണ് ഹിമാചലിലും ഗുജറാത്തിലും നിലവിലെ സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്.  23 തിയ്യതി ഒക്ടോബര്‍ 23നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ തവണയും രാജസ്ഥാനില്‍ ഒരു തവണയയായും ഗുജറാത്തില്‍ രണ്ട് തവണയുമായാണ് തെരഞ്ഞെടുപ്പ് നടന്നത്

വിവിപാറ്റ് സംവിധാനം ഉപോയാഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഇത് ആദ്യമായിട്ടായിരിക്കും ഒരു നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ണമായും വിവിപാറ്റ് സംവിധാനം ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത