ദേശീയം

പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: കര്‍ണാടക മന്ത്രിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എം.കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ണാടക മന്ത്രി കെ.ജെ ജോര്‍ജിനും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. 

2016 ജൂലൈയിലാണ് ഗണതി മരിച്ചത്. കൊടകിലെ ലോഡ്ജ് മുറിയില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഗണപതിയെ കണ്ടെത്തിയത്. അഴിമതിയും വ്യാജ ഏറ്റുമുട്ടലുകളും അന്വേഷിക്കുന്നതിന്റെയും ചുമതലയുണ്ടായിരുന്ന ഗണപതി മരണത്തിന് തൊട്ടു മുമ്പ് സ്വകാര്യ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കര്‍ണാടക മുന്‍ ആഭ്യന്തര മന്ത്രിയും നിലവിലെ നഗര വികസന മന്ത്രിയുമായ കെ.ജെ. ജോര്‍ജും രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ചിരുന്നു. 

സംസ്ഥാന പൊലീസ് കേസ് അന്വേഷിച്ച് മൂവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗണപതിയുടെ കുടുംബം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ പുരോഗതി സിബിഐ കോടതിയെ അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി