ദേശീയം

സ്‌കൂളില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ക്രൂരകൃത്യം നടത്തിയത് സ്‌കൂള്‍ ജീവനക്കാര്‍

സമകാലിക മലയാളം ഡെസ്ക്

സ്‌കൂളുകളില്‍ കുട്ടികള്‍ സുരക്ഷിതരല്ലേ? ആശങ്കയുണര്‍ത്തുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടേയിരിക്കുന്നത്. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിനുള്ളില്‍ വെച്ച് ആറ് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്തയാണ് ഒടുവിലായി വരുന്നത്. 

രാജസ്ഥാനിലെ ബാര്‍ബേറിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു രണ്ടാം ക്ലാസുകാരി അതിക്രമത്തിന് ഇരയായത്. സ്‌കൂളിലെ മൂത്രപ്പുരയ്ക്ക് സമീപമുള്ള മേശയില്‍ കെട്ടിയിട്ടാണ് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്. 

വ്യാഴാഴ്ചയായിരുന്നു കുട്ടി പീഡനത്തിന് ഇരയായത്. സ്‌കൂളിലെ തൂപ്പുകാരായ രണ്ട് ജീവനക്കാരാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഐപിസി 376(ഡി), 376-2 എന്നീ വകുപ്പുകള്‍ പ്രകാരവും, കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 

അതിക്രമത്തിന് ഇരയായ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയെന്ന് പറഞ്ഞ് കുട്ടി മാതാപിതാക്കളെ സമീപിച്ചതോടെയാണ് മാതാപിതാക്കള്‍ വിവരമറിയുന്നത്. 

വിവരമറിഞ്ഞതോടെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി ലൈംഗീകാതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന് വ്യക്തമാക്കി. ഡോക്ടര്‍ വിവരം പൊലീസിലും അറിയിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു