ദേശീയം

കോണ്‍ഗ്രസ് വക്താവിനെ വേശ്യയെന്ന് വിളിച്ച് ബിജെപി നേതാവ്; പ്രതിഷേധം ശക്തമായിട്ടും മോദിക്കും അമിത് ഷായ്ക്കും മറുപടിയില്ല

സമകാലിക മലയാളം ഡെസ്ക്

കോണ്‍ഗ്രസ് വക്താവായ പ്രിയങ്ക ചതുര്‍വേദിക്ക് നേരെ അധിക്ഷേപകരമായ വാക് ശരങ്ങളുമായി ബിജെപി നേതാവ്. ബിജെപി നേതാവായ പ്രേം ശുക്ലയാണ് പ്രിയങ്കയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. 

ശുക്ലയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ഉയരുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയ്ക്ക് നേരെയുള്ള ശുക്ലയുടെ വാക്കുകള്‍ അതിരു കടന്നത്. കോണ്‍ഗ്രസിനും അവരുടെ വേശ്യയായ വക്താവിനുമാണ് നിരാശ തോന്നുന്നത് എന്നായിരുന്നു ശുക്ല ട്വീറ്റ് ചെയ്തത്. 

രാഹുല്‍ ഗാന്ധി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം ബിജെപിയെ ഉലച്ചുവെന്ന പ്രിയങ്കയുടെ ട്വീറ്റിന് മറുപടിയായിട്ടായിരുന്നു ശുക്ലയുടെ ട്വീറ്റ്. രൂപ്ജീവിക എന്ന പദമായിരുന്നു ശുക്ല തന്റെ ട്വീറ്റില്‍ ഉപയോഗിച്ചത്. ശരീരഭംഗി വിറ്റ് ഉപജീവനം കഴിക്കുന്ന സ്ത്രീ എന്നായിരുന്നു ആ വാക്കിന്റെ അര്‍ഥം. 

തനിക്ക് നേരെ ബിജെപി നേതാവിന്റെ ഭാഗത്ത് നിന്നുമുണ്ടായ പരാമര്‍ശം പ്രിയങ്ക ട്വിറ്ററിലൂടെ തന്നെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ശ്രദ്ധയിലെത്തിച്ചിട്ടും, പ്രതികരിക്കാന്‍ അമിത് ഷാ തയ്യാറായില്ല. 

പിന്നീട് നരേന്ദ്ര മോദിയേയും, അമിത് ഷായേയും ടാഗ് ചെയ്ത പ്രിയങ്ക, തനിക്ക് നേരെയുള്ള അധിക്ഷേപകരമായ പരാമര്‍ശം വീണ്ടും ഉന്നയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ബിജെപി നേതാവിന്റെ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയര്‍ന്നത്. 

പ്രതിഷേധം ഉയര്‍ന്നിട്ടും മാപ്പ് പറയാണോ, ട്വീറ്റ് പിന്‍വലിക്കാനോ ബിജെപി നേതാവ് തയ്യാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍