ദേശീയം

ഭാരം കുറയാന്‍ ശസ്ത്രക്രിയ നടത്തി: മണിക്കൂറുകള്‍ക്കുള്ളില്‍ സ്ത്രീ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ശരീരഭാരം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സ്ത്രീ മരിച്ചു. ചെന്നൈ തിരുവണ്ണാമലൈ സ്വദേശി അളകേഷന്റെ ഭാര്യ വളര്‍മതി(45) ആണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. 

ഇവര്‍ക്ക് 150 കിലോയോളം ഭാരമുണ്ടായിരുന്നു. മരിച്ച വളര്‍മതിയുടെ സഹോദരിയേയും ഭാരം കുറയ്ക്കാനായി ചെന്നൈയിലെ ഇതേ ആശുപത്രിയിലാണ് ചികിത്സിച്ചത്. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് വളര്‍മതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ ആശുപത്രി അധികൃതര്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്