ദേശീയം

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കുന്നില്ല: പശുക്കളെ മേയ്ക്കാനെത്തിയ ഏഴു വയസുകാരിയെ പൂജാരി ക്ഷേത്രത്തില്‍ വെച്ച് ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

അജ്മീര്‍: കശ്മീരിലെ കത്തുവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ട് അധികനാള്‍ കഴിയുന്നതിന് മുന്‍പെ തന്നെ രാജസ്ഥാനിലും സമാന സംഭവം. രാജസ്ഥാനില്‍ അജ്മീറിലെ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തിലാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയായ സ്വാമി ശിവാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാളിചന്ദിലെ ഹനുമാന്‍ ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപത്ത് കന്നുകാലികളെ പുല്ലുതീറ്റിക്കാന്‍ കൊണ്ടുവന്ന പെണ്‍കുട്ടിയെ അവിടെനിന്നും നുണകള്‍ പറഞ്ഞാണ് പൂജാരി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയത്. പിന്നീട് ബോധരഹിതയായ പെണ്‍കുട്ടിയെ പൂജാരി ക്ഷേത്രത്തിലെ ഒരു റൂമില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. കുട്ടിയെ കാണാതാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് ക്ഷേത്രത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഉടന്‍ തന്നെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റക്കാരനായ പൂജാരി പത്ത് വര്‍ഷത്തോളമായി ഇതേ ക്ഷേത്രത്തില്‍ ജോലി ചെയ്ത് വരികയായിരുന്നെന്ന് പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.  

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമയായ പോക്‌സോയില്‍ ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവെച്ചിട്ട് ആധിക നാളായിട്ടില്ല. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)