ദേശീയം

ഓരോ ആഴ്ചയിലും ഉത്തര്‍പ്രദേശില്‍ നിന്ന് കാണാതാകുന്നത് 32 പെണ്‍കുട്ടികളെ; കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് കാണാതായത് 1,675 പേരെ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: 2017ന് ശേഷം ഉത്തര്‍പ്രദേശില്‍ ഒരോ ആഴ്ചയിലും 32ഓളം പെണ്‍കുട്ടികളെ കാണാതാകുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട്. കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് എസ്.സി.ആര്‍.ബിയുടെ മറുപടി. 

സംസ്ഥാനത്തെ 75 ജില്ലകളിലായി കഴിഞ്ഞ വര്‍ഷം മാത്രം 1,675 പെണ്‍കുട്ടികളെയാണ് കാണാതായത്. പൊലീസില്‍ അറിയിച്ച കാണാതായ കുട്ടികളുടെ കണക്കാണിത്. അതല്ലാതെയുള്ളത് സംബന്ധിച്ച് ഒരു കണക്കുമില്ലെന്ന് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഉമേഷ് കുമാര്‍ ഗുപ്ത വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്ന് മാസത്തെ കണക്ക് പ്രകാരം 435 കുട്ടികളെയാണ് കാണാതായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ