ദേശീയം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ വീട് യുവാവ് ബോംബുവച്ച് തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: പ്രണയാഭ്യാര്‍ഥന നിരസിച്ച 17 കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ യുവാവ് പെണ്‍കുട്ടിയുടെ വീട് ബോംബ് വെച്ചു തകര്‍ത്തു. പ്ലാന്‍ ചെയ്ത സമയത്തിനു മുന്‍പ് ബോംബ് പൊട്ടിയതിനെത്തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.20 വയസ്സുകാരനായ മൊബൈല്‍ ടെക്‌നീഷ്യന്‍ കിഷോര്‍ ആത്മാറാം മോദക് ആണ് അറസ്റ്റിലായത്. മുംബൈയിലെ അലോക് പാര്‍ക്ക് റെസിഡന്റ്‌സ് സൊസൈറ്റിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് ബോബ് പൊട്ടിത്തെറിച്ചത്. 

കൃത്യത്തിന് സഹായിച്ച ഇയാളുടെ കൂട്ടുകാരന്‍ അക്ഷയും അറസ്റ്റിലായി. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് ബോംബ് വെച്ചവരെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ പേടിപ്പിക്കാന്‍ വേണ്ടിയാണ് ബോംബ് വെച്ചതെങ്കിലും സ്‌ഫോടനത്തില്‍ പ്രദേശവാസികളൊന്നാകെ ഭയപ്പാടിലായി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബ് വെച്ച കാമുകനെ കണ്ടെത്തിയത്. പൊലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കോളജില്‍ ജൂനിയറായി പഠിച്ച പെണ്‍കുട്ടിയോട് കഴിഞ്ഞ 3 വര്‍ഷമായി താന്‍ പ്രണയാഭ്യര്‍ഥന നടത്തുകയാണെന്നും താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയില്ലെന്നും ഇതിനു ശേഷമാണ് പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചതെന്നും യുവാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും