ദേശീയം

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 'നോട്ട'  അനുവദിക്കില്ല  ; സുപ്രിം കോടതി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നോട്ട (നണ്‍ ഓഫ് ദി എബൗ) അനുവദിക്കില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. 

രാജ്യസഭയിലേക്കുള്ള ബാലറ്റ് പേപ്പറുകളില്‍ നോട്ട ഉള്‍പ്പെടുത്തുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവനയെ കോടതി വിമര്‍ശിച്ചു. നോട്ട ഉള്‍പ്പെടുത്തുന്നത് അഴിമതിക്കും രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ക്കും കാരണമാകുമെന്നും കോടതി വ്യക്തമാക്കി. 

നോട്ട രൂപീകരിച്ചത് വ്യക്തികള്‍ നേരിട്ട് പോളിങ്ബൂത്തിലെത്തിയുള്ള പ്രത്യക്ഷ തിരഞ്ഞെടുപ്പിലേക്കാണ്. രാജ്യസഭയിലേക്കുള്ള പരോക്ഷ തിരഞ്ഞെടുപ്പില്‍ നോട്ട അപ്രായോഗികമാണ് എന്നും കോടതി നിരീക്ഷിച്ചു. കോണ്‍ഗ്രസ് നേതാവായ ശൈലേഷ് മനുഭായ് പാര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ വിധി.    നോട്ട എന്നൊരു സാധ്യത അവതരിപ്പിച്ചതോടെ വോട്ട് ചെയ്യാതിരിക്കുക എന്ന അരാഷ്ട്രീയ നടപടിക്ക് നിയമസാധുത നല്‍കുകയാണ് കമ്മിഷന്‍ ചെയ്തതെന്ന് 
കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. 

രാജ്യസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും പങ്കെടുക്കാനാവില്ല. എംഎല്‍എമാരായി തിരഞ്ഞെടുക്കപ്പെട്ടവരാണ് രാജ്യസഭാംഗങ്ങളെ  തിരഞ്ഞെടുക്കുന്നത്.  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ സമ്മതിദായകന് താത്പര്യമില്ലെങ്കില്‍ അത് രേഖപ്പെടുത്തുന്നതിനായി  വോട്ടിംഗ് യന്ത്രത്തില്‍ കൊണ്ട് വന്ന പരിഷ്‌കാരമാണ് നോട്ട അഥവാ 'ഇവരില്‍ ആരുമല്ല' എന്ന ഓപ്ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്