ദേശീയം

'സ്മാര്‍ട്ട്'സിറ്റിയായി സൂററ്റ്‌ , പിന്നാലെ ആഗ്ര ; അതിവേഗം വളര്‍ന്ന് ഇന്ത്യന്‍ നഗരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഇരുപത് നഗരങ്ങളെടുത്താല്‍ 17ഉം ഇന്ത്യയില്‍ നിന്നുള്ളതാണ് എന്നാണ് ഓക്‌സ്ഫഡ് ഗ്ലോബല്‍ ഇക്കണോമിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 നും 2035 നും ഇടയില്‍ സൂപ്പര്‍ സിറ്റികളാവുന്ന ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സൂററ്റും രണ്ടാമത് ആഗ്രയും പിന്നീട് ബംഗളുരുവും ഹൈദരാബാദുമാണ്. നാഗ്പൂര്‍, തിരുപ്പൂര്‍, രാജ്‌കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നീ നഗരങ്ങളാണ് ആദ്യപത്തിലുള്ള മറ്റ് നഗരങ്ങള്‍.

 ഇന്ത്യയുടെ വജ്ര വ്യാപാര കേന്ദ്രമെന്ന നിലയിലും ഐടി ഹബ്ബായും സൂററ്റ് വികസിച്ചുകൊണ്ടിരിക്കുകയാണ്.  സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്ന നഗരങ്ങള്‍ ബംഗളുരുവും ഹൈദരാബാദും ചെന്നൈയുമാണ്. മികച്ച ജിഡിപി വളര്‍ച്ച ഇന്ത്യന്‍ നഗരങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് പഠനം നടത്തിയ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. 2035 ആകുമ്പോഴേക്കും ജനസംഖ്യ കൂടിയ ഏറ്റവും വലിയ ഇന്ത്യന്‍ നഗരമായി മുംബൈ മാറുമെന്നും പഠനം പറയുന്നു. 

ഇന്ത്യയ്ക്ക് പുറത്തുള്ള നഗരങ്ങളുടെ പട്ടികയില്‍ ഫ്‌നോം പെനും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ദാര്‍ എസ് സലാമും ഇടം നേടിയിട്ടുണ്ട്.
2027 ആകുമ്പോള്‍ ഏഷ്യന്‍ രാജ്യങ്ങളുടെ ജിഡിപി യൂറോപ്യന്‍- വടക്കേയമേരിക്കന്‍ രാജ്യങ്ങളുടെ ജിഡിപിയെ മറികടക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 
2035 ലും ലോകത്തെ ഏറ്റവും സമ്പന്നമായ നഗരസമ്പദ് വ്യവസ്ഥ ന്യൂയോര്‍ക്കിലേത് തന്നെയാവുമെന്നാണ് പ്രവചനം. ശക്തമായ സമ്പദ്വ്യവസ്ഥയെന്നതിന് പുറമേ, ബിസിനസ് സേവനരംഗത്തും ധനകാര്യ രംഗത്തും മികച്ച നേട്ടം നഗരം കൈവരിക്കും. ടോക്യോയും ലോസ്ഏയ്ഞ്ചല്‍സും ഷാങ്ഹായും ലണ്ടനുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു