ദേശീയം

ഗുജറാത്തില്‍ കശാപ്പുകാരും കളളവാറ്റുകാരും ബിജെപിക്ക് എതിരായി വോട്ടുചെയ്തു; ആഭ്യന്തരമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കശാപ്പുകാരും കളളവാറ്റുകാരും ബിജെപിക്ക് എതിരായി വോട്ടുചെയ്തതായി ആഭ്യന്തരമന്ത്രി പ്രദീപ്‌സിന്‍ഹ് ജഡേജ. ഇതാണ് ബിജെപിയുടെ ഭൂരിപക്ഷം 99 സീറ്റുകളിലേക്ക് ചുരുങ്ങാന്‍ ഇടയാക്കിയതെന്നും പ്രദീപ് സിന്‍ഹ് ജഡേജ വ്യക്തമാക്കി.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോഹത്യ നിരോധന നിയമം കൊണ്ടുവന്നതാണ് കശാപ്പുകാര്‍ ബിജെപിക്ക് എതിരാകാന്‍ കാരണം. കളളവാറ്റ്് തടഞ്ഞുകൊണ്ടുളള നിയമം കര്‍ശനമായി നടപ്പിലാക്കിയത്് വ്യാജമദ്യവില്‍പ്പനക്കാര്‍ ബിജെപിയെ എതിര്‍ത്ത് വോട്ടുചെയ്യാനും ഇടയാക്കിയെന്ന് പ്രദീപ് സിന്‍ഹ് ജഡേജ നിയമസഭയില്‍ വിശദീകരിച്ചു.

മുത്തലാഖ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് സംസ്ഥാനത്ത്  ബിജെപിക്ക് തിരിച്ചടിയായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജാതീയ, വര്‍ഗീയ കാര്‍ഡിറക്കിയാണ് കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയത്. തെരഞ്ഞെടുപ്പിന് മുന്‍പ് 125 സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ ഇവരുടെ സീറ്റുനില 77ലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാനും  പ്രദീപ് സിന്‍ഹ് ജഡേജ മറന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളും കയറിയിറങ്ങിയിട്ടും കോണ്‍ഗ്രസിന് പ്രയോജനം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ