ദേശീയം

പുതുവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ജനിച്ചത് ഇന്ത്യയില്‍;  പിറന്നത് 69,070 കുട്ടികള്‍

സമകാലിക മലയാളം ഡെസ്ക്


ജനീവ: പുതുവര്‍ഷ ദിനത്തില്‍ ലോകത്താകെ ജനിച്ച കുട്ടികളുടെ എണ്ണം 386,000മാണെന്ന് യൂനിസെഫ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ രാജ്യം ഇന്ത്യയാണ്. 69,070 കുട്ടികള്‍ക്കാണ് ഇന്ത്യ ജന്മം നല്‍കിയത്. 

മൊത്തം കുട്ടികളില്‍ അന്‍പത് ശതമാനവും ഒന്‍പത് രാജ്യങ്ങളില്‍ നിന്നാണ്. ഇന്ത്യ ( 69,070) ചൈന( 44,760) നൈജീരിയ ( 20,210) പാക്കിസ്താന്‍ ( 14,910) ഇന്തോനേഷ്യ ( 13,370) യുഎസ് ( 11, 280) കോങ്കോ റിപ്പബ്ലിക് ( 9,400) എത്യോപിയ ( 9,400) ബംഗ്ലാദേശ് ( 8,370) എന്നിങ്ങനെയാണ് കണക്ക്. 

കഴിഞ്ഞ പുതുവര്‍ഷത്തില്‍ ജനിച്ച കുട്ടികളില്‍ 2600 കുട്ടികള്‍ പുതുവര്‍ഷദിനത്തില്‍ തന്നെ മരിച്ചിരുന്നു. യൂനിസെഫിന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം നവജാതശിശുക്കള്‍ രണ്ടായിരത്തിലധികം മരിക്കുന്നതായാണ് കണക്ക്. ആദ്യമാസത്തില്‍ തന്നെ നവജാതശിശുക്കള്‍ മരിക്കാനിടയാകുന്നത് പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അണുബാധയാണെന്നും യുനിസെഫ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും