ദേശീയം

രണ്ട് മണിക്കൂറില്‍ ആറ് പേരെ ഇരുമ്പ് വടിക്ക് അടിച്ചു കൊന്നു; മുന്‍ സൈനികന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പല്‍വാല്‍; മനോരോഗിയായ യുവാവ് രണ്ട് മണിക്കൂറില്‍ ആറ് പേരെ ഇരുമ്പ് വടിക്ക് അടിച്ച് കൊന്നു. ഹരിയാനയിലെ പല്‍വാല്‍ നഗരത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ സൈനികനായ നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതാണ് ആളെ കണ്ടുപിടിക്കാന്‍ സഹായകമായത്. 

പൊലീസ് സേറ്റേഷന്റെ 100 മിറ്ററിനുള്ളിലാണ് കൊലപാതകങ്ങള്‍ നടന്നത്. ഇന്ന് വെളുപ്പിന് രണ്ടരയ്ക്കും മൂന്നരയ്ക്കും ഇടയിലായിരുന്നു കൊലപാതകങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. മൂന്ന് വാച്ച്മാന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ ആറ് പേരാണ് നരേഷിന്റെ ക്രൂരതയ്ക്ക് ഇരയായത്. എന്നാല്‍ കൊലപാതകം നടത്താനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 

രണ്ടോ മൂന്നോ കിലോ മീറ്റര്‍ വ്യത്യാസത്തിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത്. സഹോദരിയുടെ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ 35 കാരിയെ ആണ് ആദ്യം കൊല ചെയ്തത്. 

ഇരുമ്പ് നടിയും പിടിച്ച് നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. കൊലയാളിക്കും പരിക്ക് പറ്റിയിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പൊലീസുകാരനേയും കൈയേറ്റം ചെയ്തു. മുന്‍പ് സൈന്യത്തില്‍ ക്യാപ്്റ്റന്‍ ആയിരുന്ന ഇയാള്‍ ഇപ്പോള്‍ ഹരിയാന അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ജോലി ചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി