ദേശീയം

നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് ഭീകരവാദത്തേക്കാള്‍ അപകടകരം:  പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ദാവോസ്:  ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് അതിനേക്കാള്‍ അപകടകരമാണ്. എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ദാവോസില്‍ ലോക സാമ്പത്തികഫോറത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 

ഭീകരവാദത്തിനൊടൊപ്പം കാലാവസ്ഥ വൃതിയാനം, സൈബര്‍ സുരക്ഷ തുടങ്ങിയവയും ലോകം നേരിടുന്ന  ഭീഷണികളാണ്. മാനവവരാശിയുടെ നിലനില്‍പ്പ് തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിയുമായി ഒത്തിണങ്ങി പോകുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും മോദി ഓര്‍മ്മിപ്പിച്ചു.

20വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി ആറിരട്ടിയായി വര്‍ധിച്ചു. ആഗോള സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതില്‍ ഡിജിറ്റല്‍ ലോകത്തിന്റെ സംഭാവന നിസ്തുലമാണ്. ഇതില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. 1997 ല്‍ ഹാരിപോട്ടര്‍, ബിന്‍ ലാദന്‍ എന്നിവരെ കുറിച്ച് ലോകത്തെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ വിവരശേഖരണത്തില്‍ കാര്യമായ മാറ്റമാണ് പ്രകടമായതെന്നും മോദി പറഞ്ഞു.

അഭിപ്രായസമന്വയത്തിന്റെ അഭാവം ഇന്ന് ലോകം നേരിടുന്ന ഒരു പോരായ്മയാണ്. ആഗോളതലത്തില്‍ സമഗ്ര വളര്‍ച്ച സാധ്യമാകാന്‍ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ