ദേശീയം

മദ്യപിച്ച സ്റ്റേഷന്‍മാസ്റ്റര്‍ ബോധംകെട്ടുറങ്ങി; ട്രെയിനുകള്‍ വൈകിയത് മണിക്കൂറുകളോളം 

സമകാലിക മലയാളം ഡെസ്ക്

മര്‍ഷദ്പൂര്‍: ഉത്തര്‍പ്രദേശിലെ മര്‍ഷദ്പൂര്‍ റെയില്‍വെ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ മദ്യപിച്ച് ബോധരഹിതനായി കിടന്നുറങ്ങിയതുമൂലം നിരവധി ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകി. ദീപ് സിങ് എന്ന സ്റ്റേഷന്‍ മാസ്റ്ററാണ് ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ച് കിടന്നുറങ്ങിയത്. 

നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതിരുന്നതിനെതുടര്‍ന്ന് അധികൃതര്‍ മര്‍ഷദ്പൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. ഇവരെത്തിയപ്പോള്‍ ഓഫീസില്‍ ബോധംകെട്ടുറങ്ങുന്ന ദീപ് സിങിനെയാണ് കണ്ടത്. മുറിയില്‍ കാലിയായ മദ്യകുപ്പികളും കണ്ടതായി അധികൃതര്‍ പറഞ്ഞു. വൈദ്യപരിശോധനയില്‍ അമിത അളവില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു. ദീപ് സിങ് അമിതമായി മദ്യപിച്ചിരുന്നെന്നും നടക്കാന്‍ പോലും ശേഷിയില്ലാത്ത സാഹചര്യത്തിലാണ് മുറിയിലെത്തിയപ്പോള്‍ അദ്ദേഹത്തെ കണ്ടതെന്നും അദികൃതര്‍ പറഞ്ഞു. ഇത് ഗൗരവകരമായ കാര്യമാണെന്നും സംഭവത്തെകുറിച്ച് വിശദമായി അന്വേഷിക്കുമെന്നുമാണ് മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട പറഞ്ഞത്. 

സ്റ്റേഷന്‍മാസ്റ്ററുടെ അനാസ്ഥമൂലം പല ദീര്‍ഘദൂര ട്രെയിനുകള്‍ക്കും സ്റ്റേഷനില്‍ അനാവശ്യമായി നിര്‍ത്തിയിടേണ്ട സാഹചര്യം ഉണ്ടായെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന മറ്റാളുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം