ദേശീയം

ശൈശവ വിവാഹം ഉടന്‍ അസാധുവാക്കണം: നിയമഭേദഗതി കൊണ്ടുവരാന്‍ വനിത ശിശുക്ഷേമ വകുപ്പിന്റെ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇനിമുതല്‍ നടക്കുന്ന എല്ലാ ശൈശവ വിവാഹങ്ങളും അസാധുവാക്കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിസഭയ്ക്ക് ശുപാര്‍ശ നല്‍കി. നിലവിലെ നിയമമനുസരിച്ച് വിവാഹിതരാവുന്നവരില്‍ ആരെങ്കിലുമോ, അതല്ലെങ്കില്‍ അവരുടെ രക്ഷാകര്‍ത്താക്കളോ ജില്ലാക്കോടതിയില്‍ നല്‍കുന്ന ഹര്‍ജിയുടെ തീര്‍പ്പിനു വിധേയമായി മാത്രമേ ശൈശവ വിവാഹം അസാധുവാക്കാന്‍ കഴിയൂ. 

പ്രായപൂര്‍ത്തിയായി രണ്ടുവര്‍ഷത്തിനകമെങ്കിലും ഇതിനുള്ള ഹര്‍ജി നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, വ്യക്തിനിയമങ്ങള്‍ക്ക് കീഴിലുള്ള വിവാഹങ്ങളുടെ കാര്യത്തില്‍ പ്രത്യേക ഭേദഗതി വേണ്ടിവരും. ഹിന്ദു, മുസ്‌ലിം വ്യക്തി നിയമപ്രകാരം, പെണ്‍കുട്ടിക്ക് 15 വയസ്സു തികയും മുന്‍പാണ് വിവാഹമെങ്കില്‍ മാത്രമേ റദ്ദാക്കാന്‍ ഹര്‍ജി നല്‍കാനാകൂ. പെണ്‍കുട്ടിക്കു 18 വയസ്സാകും മുന്‍പ് കൊടുക്കുന്ന കേസുകള്‍ മാത്രമാണ് പരിഗണിക്കുക. ഇന്ത്യയില്‍ നിയമപരമായി പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സും ആണ്‍കുട്ടികളുടേത് 21 വയസ്സുമാണ്. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തു പ്രായപൂര്‍ത്തിയാകാത്ത 2.3 കോടി പെണ്‍കുട്ടികളാണു വിവാഹിതരായുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്