ദേശീയം

സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴു; പരാതിപ്പെട്ടപ്പോള്‍ അത് ജീരകമെന്ന് അധ്യാപിക 

സമകാലിക മലയാളം ഡെസ്ക്

മുര്‍ഷിദാബാദ്: സ്‌കൂളില്‍ കുട്ടികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലുള്ള ഹാസിംപുര്‍ പ്രൈമറി സ്‌കൂളിലാണ് കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയത്. പരാതിപ്പെട്ടപ്പോള്‍ ഭക്ഷണത്തില്‍ കണ്ടത് പുഴുവല്ല ജീരകമാണെന്ന് പറഞ്ഞ് അധ്യാപിക ഒഴിയുകയായിരുന്നെന്ന് കുട്ടികളും രക്ഷിതാക്കളും ആരോപിച്ചു. 

ഉച്ചഭക്ഷണത്തിന് കറിയായി നല്‍കിയ കിച്ചടിയിലാണ് പുഴുവിനെ കണ്ടെത്തിയത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ രോഹിത് ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. എന്നാല്‍ അധ്യാപിക അത് ജീരകമാണെന്ന് പറഞ്ഞ് രോഹിതിനെ മടക്കി അയയ്ക്കുകയായിരുന്നെന്ന് സഹപാഠികള്‍ പറയുന്നു.

പരാതിയുമായി എത്തിയിട്ടും അത് ഗൗരവമായി എടുക്കാത്ത സമീപനമാണ് സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനുമുന്‍പും കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ടിട്ടും ഇവര്‍ നടപടിയൊന്നും കൈകൊണ്ടില്ലെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ എങ്ങനെ ധൈര്യമായി കുട്ടികളെ സ്‌കൂളിലേക്കയക്കുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു. ഈ വിഷയത്തില്‍ തക്കതായ പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് അവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ