ദേശീയം

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

സമകാലിക മലയാളം ഡെസ്ക്

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജമ്മുകശ്മീരിലെ സാംബ ജില്ലയിലെ ചാംബ്ലിയാല്‍ മേഖലയിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. 

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബിഎസ്എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റാണ്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ എല്ലാ അര്‍ഥത്തിലും നടപ്പിലാക്കാമെന്ന രണ്ട് രാഷ്ട്രത്തിന്റേയും ഉന്നത സൈനീക വൃത്തങ്ങള്‍ തമ്മില്‍ ധാരണയായി ഒരാഴ്ചയ്ക്കുള്ളിലാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വലിയ ആക്രമണം ഉണ്ടാകുന്നത്. 

ചൊവ്വാഴ്ച രാത്രിയോടെ രാംഗഡിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ബിഎസ്എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ റാം അവ്താര്‍ പറയുന്നു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ചൊവ്വാഴ്ച രാത്രി 10.30ടെ ആരംഭിച്ച വെടിവയ്പ്പ് പുലര്‍ച്ചെ 4.30 വരെ തുടര്‍ന്നു. ബിഎസ്എഫ് സേന പ്രത്യാക്രമണം നടത്തുകയും ചെയ്തു. 2018ല്‍ മാത്രം ആയിരത്തിലധികം തവണ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായതായാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍