ദേശീയം

ആദിവാസി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി: വെട്ടിയെടുത്ത തലയുമായി കൊലയാളികള്‍ കടന്നുകളഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഖുന്തി: ജാര്‍ഖണ്ടിലെ ഖുന്തിയില്‍ വയോധികരായ ആദിവാസി ദമ്പതികളെ അഞ്ജാതര്‍ കഴുത്തറുത്തു കൊലപ്പെടുത്തി. തന്റെ മക്കളോടൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമികള്‍ ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. അറുപതുകാരനായ സാത്രി മുണ്ടയും അന്‍പത്തിയഞ്ചുകാരിയായ ഭാര്യ ജാനി ദേവിയുമാണ് കൊല്ലപ്പെട്ടത്. മക്കള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

രാത്രി വീട്ടുകാരെല്ലാം ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു അക്രമികള്‍ ഇരുവരെയും അതി ദാരുണമായി കൊലപ്പെടുത്തിയത്. മക്കളായ രാം മുണ്ടയ്ക്കും രാധ ഹന്‍സക്കുമൊപ്പം ഉറങ്ങുകയായിരുന്നു ഇവര്‍. മക്കള്‍ക്കേറ്റ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അക്രമികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സാത്രിയുടെ വെട്ടിയെടുത്ത തലയുമായിട്ടാണ് കൊലയാളികള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസ് നിഗമനം. സാത്രിയുടെ ശരീരം മാത്രമാണ് ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുന്നത്.

കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണമെന്തെന്ന് പൊലീസിനു ഒരു സൂചനയൊന്നും ലഭിച്ചിട്ടില്ല. മന്ത്രവാദത്തിനു വേണ്ടി നടത്തിയ കുരുതിക്കൊലയാണെന്ന സംശയങ്ങളും ഉയരുന്നുണ്ട്. പൊലീസും ഈയൊരു സാധ്യത പൂര്‍ണ്ണമായി തള്ളികളഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നും എസ്പി അശ്വിനി കുമാര്‍ സിന്‍ഹ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ