ദേശീയം

ഭാര്യയുടെ മുന്നിലിട്ട് ദളിത് കര്‍ഷകനെ ചുട്ടുകൊന്നു; നാലുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ഭാര്യയ്ക്ക് മുന്നിലിട്ട് ഭര്‍ത്താവിനെ ജീവനോടെ കത്തിച്ച സംഭവത്തില്‍ യാദവ വംശജരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഭോപ്പാലില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം.

വര്‍ഷങ്ങളായി താന്‍ കൃഷി ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് തിരണ്‍സിങും ബന്ധുക്കളും നിലം ഉഴുന്നത് ചോദ്യം ചെയ്തതിനാണ് 62 കാരനായ കിശോരിലാലിനെ ജീവനോടെ ചുട്ടുകൊന്നത്. തിരണ്‍ സിങിനെയും മകന്‍ പ്രകാശിനെയും ബന്ധുക്കളായ സഞ്ജു, ബല്‍ബീര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.മനഃപൂര്‍വ്വമുള്ള നരഹത്യയും എസ് സി / എസ്ടി നിയമവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 
കിശോരിലാലിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം പെട്രോളൊഴിച്ച് തീകത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
യാദവന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമമായതിനാല്‍ അക്രമസംഭവങ്ങള്‍ ചെറുക്കുന്നതിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 
ദളിത് കര്‍ഷകനെ ജീവനോടെ ചുട്ടുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കമല്‍നാഥ് പറഞ്ഞു. ദളിതര്‍ക്കെതിരെ സംസ്ഥാനത്തുണ്ടാകുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ ഇനി എന്ന് തടയാനാണ് എന്നും അദ്ദേഹം ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല