ദേശീയം

ആ വിഡിയോ പൊലാപ്പായി; അനുഷ്‌ക ശര്‍മയ്ക്കും വിരാട് കോഹ്‌ലിക്കും എതിരെ വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വിഡിയോ പ്രചരിപ്പിച്ചതിന്റെ പേരില്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയ്ക്കും ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും എതിരെ വക്കീല്‍ നോട്ടീസ്. മുംബൈ സ്വദേശി അര്‍ഹാന്‍ സിങ്ങാണ് അനുഷ്‌കയ്ക്കും വിരാടിനും വക്കീല്‍ നോട്ടീസയച്ചത്. സമൂഹമാധ്യമത്തില്‍ അപമാനിച്ചതിന്റെ പേരിലാണു നോട്ടീസയച്ചതെന്ന് അര്‍ഹാന്‍ പറഞ്ഞു. തുടര്‍ നടപടിക്കായി ഇരുവരുടെയും മറുപടി കാത്തിരിക്കുകയാണെന്നും അര്‍ഹാന്‍ വ്യക്തമാക്കി.


കഴിഞ്ഞയാഴ്ചയാണു നിയമ നടപടിക്ക് ആസ്പദമായ വിഡിയോ വിരാട് ഷെയര്‍ ചെയ്തത്. ലക്ഷ്വറി കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്നതായിരുന്നു വിഡിയോ. 17 സെക്കന്‍ഡ് മാത്രമുള്ള വിഡിയോയില്‍ പ്ലാസ്റ്റിക് അശ്രദ്ധമായി വലിച്ചെറിയരുതെന്നും വേസ്റ്റ് ബിന്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും വിരാട് പോസ്റ്റ് ചെയ്ത ഈ വിഡിയോ ഇതിനോടകം 90 ലക്ഷത്തോളം പേരാണു കണ്ടത്. ബോളിവുഡ് ലോകം ഒന്നടങ്കം അനുഷ്‌കയ്ക്ക് ഒപ്പമായിരുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ പ്രചാരണത്തിന്റെയും ഭാഗമാണ് അനുഷ്‌ക. അറിയാതെ തന്റെ വാഹനത്തില്‍ നിന്നു താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം മാലിന്യമാണ് അനുഷ്‌കയുടെ വായില്‍ നിന്നു വന്നതെന്നായിരുന്നു സംഭവത്തില്‍ അര്‍ഹാന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്