ദേശീയം

പെണ്‍കുട്ടി മതി ; പത്തുമാസം പ്രായമുള്ള മകനെ അമ്മ വെള്ളത്തില്‍ മുക്കികൊന്നു

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്  : പത്തുമാസം പ്രായമുള്ള മകനെ അമ്മ കൊലപ്പെടുത്തി. ഔറംഗബാദ് ജില്ലയിലെ പൈത്താന്‍ഖേഡ ഗ്രാമത്തിലാണ് സംഭവം. കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ വേദിക എന്റാഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആണ് ആഗ്രഹിച്ചിരുന്നത് എന്നതാണ് മകനെ കൊലപ്പെടുത്തിയതിന് കാരണമായി അമ്മ പറഞ്ഞതെന്ന് പൊലീസ് അധികൃതര്‍ വെളിപ്പെടുത്തി. 

പത്തുമാസം പ്രായമുള്ള മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഞായറാഴ്ചയാണ് അമ്മ വേദിക പൊലീസില്‍ പരാതി നല്‍കിയത്. മകനെ തട്ടിക്കൊണ്ടു പോയതായി സംശയമുണ്ടെന്നായിരുന്നു വേദികയുടെ പരാതി. 

പരാതിയിന്മേല്‍ കേസെടുത്ത പൊലീസിന്, പക്ഷെ അമ്മ വേദികയുടെ മൊഴിയില്‍ സംശയം തോന്നി. തുടര്‍ന്ന് വേദികയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് വീട്ടിന് സമീപത്തെ വെള്ളം നിറഞ്ഞ വലിയ ഡ്രമ്മില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 

അമ്മ വേദികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 302 വകുപ്പ് പ്രകാരമാണ് വേദികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വേദികയ്ക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്