ദേശീയം

മകള്‍ അമ്മയെ തലക്കടിച്ച് കൊന്നു: സ്വവര്‍ഗ പ്രണയം എതിര്‍ത്തതിനാണെന്ന് പിതാവ്

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: അധ്യാപികയുമായുള്ള പ്രണയം എതിര്‍ത്തതിന് പതിനെട്ടുകാരി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഏറെ നേരം രക്തം വാര്‍ന്ന് കിടന്ന അമ്മ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സ്വവര്‍ഗപ്രണയം എതിര്‍ത്തതിനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പിതാവ് കവി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

കൃത്യം നടത്തിയതിന് ശേഷം പെണ്‍കുട്ടി 35കാരിയായ അധ്യാപികയ്‌ക്കൊപ്പമാണ് നാടുവിട്ടതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. മൂന്നു മാസത്തിലേറെയായി പെണ്‍കുട്ടിയും അധ്യാപികയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് പിതാവ് പറയുന്നത്.

തടിയും ഇരുമ്പു വടിയും ഉപയോഗിച്ചാണ് പെണ്‍കുട്ടി അമ്മയെ ആക്രമിച്ചത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സംഭവ നടന്ന് ഏറെ നേരത്തിന് ശേഷം വീട്ടിലെത്തിയ ഇളയ മകളാണ് ഇവരെ തലയില്‍ നിന്നും രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

രണ്ട് മാസം മുന്‍പും പെണ്‍കുട്ടിയെ അധ്യാപികയ്‌ക്കൊപ്പം കാണാതായിരുന്നെന്ന് പിതാവ് പറഞ്ഞു. അന്ന് പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. ഇതേതുടര്‍ന്ന് കുടുംബം പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ പഠനം വരെ നിര്‍ത്തിയിരുന്നു. ഭര്‍ത്താവുമായി ബന്ധം വേര്‍പ്പെടുത്തിയ അധ്യാപിക ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കവി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്