ദേശീയം

കര്‍ണാടക തെരഞ്ഞെടുപ്പ് വികസനവും വര്‍ഗീയതയും തമ്മില്‍; സിദ്ധരാമയ്യ 

സമകാലിക മലയാളം ഡെസ്ക്

ബദാമി: വര്‍ഗീയതയും വിഭജന രാഷ്ട്രീയവും ബിജെപിയുടെ ഭാഗമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബദാമിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനവും വര്‍ഗീയവാദവും തമ്മിലാണ് തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ തങ്ങള്‍ നടത്തിയതുപോലെ ആരും വികസരനം നടത്തിയിട്ടില്ലെന്ന് അവകാശവാദമുന്നയിച്ച സിദ്ധരാമയ്യ, ഏറ്റവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കൃത്യമായ പരിഗണന നല്‍കിയെന്നും പറഞ്ഞു. വീണ്ടും തങ്ങളെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പട്ടിണി മാറ്റാനുള്ള ജനസേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും സിരാമയ്യ വാഗ്ദാനം നല്‍കി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കടന്നാക്രമിച്ച സിദ്ധരാമയ്യ, ബിജെപി സര്‍ക്കാരിന്റെ മുദ്രാവാക്യമായ സബ്കാ സാത്, സബ്കാ വികാസിനെ പരിഹസിച്ചു. അത് സബ്കാ സാത് സബ്കാ വിനാശ് ആണെന്ന് അദ്ദേഹം പറഞ്ഞു. 

മോദിയും കൂട്ടരും മതേതരത്തില്‍  വിശ്വസിക്കുന്നുണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഒരുപോലെ മത്സരിക്കാന്‍ അവസരം നല്‍കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് ബദാമി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി