ദേശീയം

പാകിസ്ഥാന് നദീജലം നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പാകിസ്ഥാന് നദീജലം നല്‍കുന്നത് നിര്‍ത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രവി, ബിയാസ് നദികളിലെ ജലത്തിന്റെ വിനിയോഗം കുറ്റമറ്റതാക്കണം. പഞ്ചാബിലുടെ കടന്ന് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് വിദഗ്ധരുടെ സംഘത്തിന് രൂപം നല്‍കണമെന്നും അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു.

ഹിമാലയത്തില്‍ മഞ്ഞുക്കട്ട ഉരുകുന്നത് രവി, ബിയാസ്, സത്‌ലജ് നദികളില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകും. സ്വാഭാവികമായി നദികളിലെ അമിത ജലം പാകിസ്ഥാനിലേക്ക് ഒഴുകും. ഇത് തടയുന്നതിന് ഹിമാചല്‍ പ്രദേശിലെ ഡാമുകളില്‍ അമിത ജലം സംഭരിയ്ക്കണമെന്ന് കേന്ദ്രജലവിഭവ ശേഷി മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് അയച്ച കത്തില്‍ അമരീന്ദര്‍ സിങ് പറയുന്നു.

ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടുവരണം. 1960ലെ സിന്ധുനദിജല ഉടമ്പടി പ്രകാരം അനിയന്ത്രിതമായ നിലയില്‍ ജലം ഉപയോഗിക്കാന്‍ പാകിസ്ഥാന് ഇന്ത്യ അനുമതി നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു