ദേശീയം

23ാം ദിവസം നീതി; നാലു മാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ചു കൊലചെയ്ത 21കാരന് വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍; നാല് മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലചെയ്ത കുറ്റത്തിന് അറസ്റ്റിലായ 21 കാരനെ വധശിക്ഷയ്ക്ക് വിധിച്ചു. കഴിഞ്ഞ മാസം മധ്യപ്രദേശിലാണ് സംഭവമുണ്ടായത്. 23 ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയായി കണക്കാക്കി വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്‍ഡോര്‍ സെക്ഷന്‍സ് കോടതിയാണ് അതിവേഗം കേസ് തീര്‍പ്പാക്കിയത്. 

കരയാന്‍ മാത്രം അറിയാവുന്ന കുഞ്ഞിനോടാണ് മനുഷ്യത്വ രഹിതമായ പെരുമാറിയതെന്നാണ് വിധി പുറപ്പെടുവിച്ചുകൊണ്ട് ജഡ്ജ് വര്‍ഷ ശര്‍മ പറഞ്ഞത്. ഏപ്രില്‍ 20 നാണ് ഇന്‍ഡോറിലെ രാജ് വാഡയിലെ തെരുവില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നവീന്‍ ഗഡ്‌കെ പീഡിപ്പിച്ച കൊല്ലുകയായിരുന്നു. 

കുഞ്ഞിന്റെ കുടുംബവുമായി പരിചയത്തിലായിരുന്ന ഇയാള്‍ അവര്‍ക്ക് സമീപമാണ് കിടന്നുറങ്ങിയിരുന്നത്. അതിരാവിലെ കുട്ടിയെ ഒരു കെട്ടിടത്തിന്റെ ആള്‍പ്പാര്‍പ്പില്ലാത്ത ബേസ്‌മെന്റിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. കുഞ്ഞ് കരഞ്ഞപ്പോള്‍ ഇയാള്‍ താഴെയിട്ട് കൊല്ലുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഒരു കടക്കാരനാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. സിസി ടിവി പരിശോധനയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കുഞ്ഞിനെ കണ്ടെത്തി അതേ ദിവസം തന്നെ നവീനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ