ദേശീയം

രാജ്യം കൊണ്ടാടിയ വിവാഹത്തിന് ആയുസ് വെറും ആറു മാസം; ലാലു പ്രസാദിന്റെ മകന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

പാട്‌ന; ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ വിവാഹമോചനത്തിനൊരുങ്ങുന്നു. ആറ് മാസം മുന്‍പ് വിവാഹിതരായ തേജ് പ്രതാപ് യാദവും ഐശ്വര്യ റോയിയുമാണ് വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുന്നത്. ഐശ്വര്യ റായിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് പാട്‌ന കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് തേജ് പ്രതാപ്. നവംബര്‍ 29 നാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്. 

ഈ വര്‍ഷം മേയിലാണ് ഇരുവരും വിവാഹിതരായത്. പ്രമുഖര്‍ ഉള്‍പ്പടെ പതിനായിരക്കണക്കിന് പേരാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. രാജ്യം ആഘോഷണാക്കിയ വിവാഹത്തിന്റെ ഓര്‍മകള്‍ അണികളുടെ മനസില്‍ നിന്ന് മായുന്നതിന് മുന്‍പാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അത്തിയത്. 

ബിഹാര്‍ മമുന്‍ മുഖ്യമന്ത്രി ദരോഗ റൗയിയുടേയും ആര്‍എല്‍ഡി നേതാവ് എംഎല്‍എയുമായ ചനദ്രിക റോയിയുടേയും മകളാണ് ഐശ്വര്യ റായ്. നീതിഷ് കുമാറിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു തേജ് പ്രതാപ്. പിന്നീട് നീതീഷും ലാലുവും ഉടക്കി പിരിഞ്ഞതോടെ തേജ് പ്രതാപിന്റെ സ്ഥാനവും തെറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം