ദേശീയം

നഗ്‌നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു ; സ്ത്രീ ഉൾപ്പെടെ ആറുപേർ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: നഗ്‌നവീഡിയോ പകർത്തി മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു കാവൂർ പോലീസാണ് ഒരു സ്ത്രീയുൾപ്പെടെ ആറുപേരെ അറസ്റ്റുചെയ്തത്. മസാജ് പാർലറിലെത്തിയ രണ്ടുപേരുടെ ന​ഗ്ന വീഡിയോ പകർത്തിയാണ് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയത്. മറ്റുകേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

മാർച്ച് 20-നായിരുന്നു സംഭവം. ഒരു സ്ത്രീയാണ് രണ്ടുപേരെ മേരി ഹില്ലിലെ സ്വന്തം വീട്ടിലേക്ക് മസാജ് പാർലർ ഉണ്ടെന്നുപറഞ്ഞ്‌ ക്ഷണിച്ചത്. വീട്ടിലെത്തിയ ഇരുവരും നഗ്നരായിരിക്കുന്ന സമയം ഒരു യുവാവ് വീട്ടിലെത്തി വീഡിയോ ചിത്രീകരിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. മാനഹാനി ഭയന്ന് ഇരുവരും ചേർന്ന് മൂന്നുലക്ഷം രൂപ കൈമാറി. തുടർന്ന് ബന്ധുക്കളുമായി സംസാരിച്ചശേഷം ഇരുവരും കഴിഞ്ഞയാഴ്ച പോലീസിൽ പരാതി നൽകുകയായിരുന്നു. 

അതേസമയം അറസ്റ്റിലായ സ്ത്രീ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ മംഗളൂരു പോലീസ് സിറ്റി സെൻട്രൽ ബ്രാഞ്ച് ജീവനക്കാരന്റെ പേരിലുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അയാൾ ഉപയോഗിച്ചിരുന്ന സിം കാർഡ് സ്ത്രീക്ക് നൽകിയതാണെന്നാണ് സൂചന. അതിനെക്കുറിച്ചും 
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍