ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഒമ്പതുവയസുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വളർത്തമ്മയും ഇവരുടെ മകനും അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബരാമുള്ള ജില്ലയിലെ ഉറുയിലായിരുന്നു സംഭവം.
പെൺകുട്ടിയെ കഴിഞ്ഞ മാസം 23 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയിൽ വനപ്രദേശത്തുനിന്നും കണ്ടെടുത്തത്.
മകളുടെ കൂടെ തന്റെ ഭർത്താവ് കൂടുതൽ സമയം ചെലവഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പെൺകുട്ടിയുടെ രണ്ടാനമ്മ പോലീസിൽ സമ്മതിച്ചു. സംഭവ ദിവസം പെൺകുട്ടിയെ ഇവർ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പതിനാലുകാരനായ മകനും കൂട്ടുകാരും ഈ സമയം ഇവിടെയെത്തി. അമ്മയുടെ മുന്നിൽവച്ച് മകനും കൂട്ടുകാരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെൺകുട്ടിയെ രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
പിന്നീട് പതിനാലുകാരൻ പെൺകുട്ടിയുടെ തലയിൽ ചുറ്റികയ്ക്ക് അടിച്ച് മരിച്ചെന്ന് ഉറപ്പ് വരുത്തി. പ്രതികളിൽ ഒരാൾ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു. മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടിൽ ഒളിപ്പിച്ചാണ് പ്രതികൾ സംഭവസ്ഥലത്തുനിന്നും പോയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ