ശിവകാശി: പടക്കശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്നു പേർ മരിച്ചു. തമിഴ്നാട്ടിലെ ശിവകാശിയിലാണ് സംഭവം. മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൊഴിലാളികളായ മാരിയപ്പൻ (35), കൃഷ്ണൻ (43) എം. പാണ്ഡ്യരാജൻ (43) എന്നിവരാണ് മരിച്ചത്. മാരിയപ്പനും കൃഷ്ണനും സംഭവസ്ഥലത്തുതന്നെ മരിച്ചു. പാണ്ഡ്യരാജൻ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്.
പൊള്ളലേറ്റ എം പൊന്നുസ്വാമി (50), ദേവി (37) എന്നിവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പൊന്നുസ്വാമിയുടെ നില ഗുരുതരമാണ്. ശിവകാശിക്കു സമീപം കാക്കിവാടനപ്പട്ടിയിൽ ശനിയാഴ്ച രാവിലെ 10.30 ന് കൃഷ്ണസ്വാമിയുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ മാരനേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഏപ്രിലിലും ഇവിടെ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ടായിരുന്നു. അന്ന് നാലു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ