ദേശീയം

ഭാര്യയുടെ കാമുകന്‍ വെടിയുതിര്‍ത്തു ; സമാജ് വാദി പാര്‍ട്ടി നേതാവിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

സാംബാല്‍ : സമാജ് വാദി പാര്‍ട്ടി നേതാവ് ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ സംബാലിലാണ് സംഭവം. എസ്പി നേതാവ് ജഗദീഷ് മാലി (35) ആണ് മരിച്ചത്. 

ജഗദീഷിന്റെ ഭാര്യയുടെ കാമുകനായ ദിലീപാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് സൂപ്രണ്ട് യമുന പ്രസാദ് പറഞ്ഞു. നയി ബസ്തി മേഖലയില്‍ വെച്ച് ജഗദീഷും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. സംഘര്‍ഷത്തിനിടെ ദിലീപ് തോക്കെടുത്ത് മാലിയെ വെടിവെക്കുകയായിരുന്നു. ജഗദീഷ് മാലി സംഭവസസ്ഥലത്തുവെച്ചു തന്നെ മരിച്ചു. 

സംഭവത്തില്‍ ജഗദീഷ് മാലിയുടെ ഭാര്യയ്ക്കും പങ്കുള്ളതായി പൊലീസ് സൂചിപ്പിച്ചു.  ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ ദിലീപിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്പി യമുന പ്രസാദ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്