ദേശീയം

ഇന്ത്യയിൽ അസമത്വം നിലനിൽക്കുന്നുവെന്ന് യു എൻ റിപ്പോർട്ട് ; വിദ്യാഭ്യാസ,ആരോഗ്യരക്ഷ, വരുമാന രം​ഗത്ത് കടുത്ത അന്തരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുവെന്ന് യു എൻ റിപ്പോർട്ട്. ഐക്യരാഷ്ട്രസഭാ വികസന പരിപാടിയിലെ മനുഷ്യവികസന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 27 വർഷത്തിനിടെ 'കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി'യെങ്കിലും രാജ്യത്ത് ഇപ്പോഴും അസമത്വം നിലനിൽക്കുന്നതായാണ്  യു.എൻ.ഡി.പി. റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 

189 രാജ്യങ്ങളുൾപ്പെട്ട മനുഷ്യവികസന സൂചികയിൽ (എച്ച്.ഡി.ഐ.) 130-ാം സ്ഥാനത്താണ് ഇന്ത്യ. 1990 മുതൽ 2017 വരെയുള്ള 27 വർഷംകൊണ്ട്, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427-പോയന്റിൽ നിന്ന് 0.640-പോയന്റിലേക്ക് ഉയർന്നു. ആളോഹരി ദേശീയവരുമാനത്തിൽ ഇക്കാലയളവിൽ ഏതാണ്ട് 226 ശതമാനം വർധന ഉണ്ടായി. എന്നാൽ, വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷയ്ക്കുമുള്ള സൗകര്യം, വരുമാനം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ ഇപ്പോഴും പ്രകടമായ അസമത്വം നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 

അസമത്വത്തിന്റെ തോത് കണക്കിലെടുത്താൽ 27 വർഷത്തിനിടെ ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.468 പോയന്റ് ആയി കുറഞ്ഞു. അതായത്, 26.8 ശതമാനം നിലവാരത്തകർച്ച. മറ്റു ലോകരാഷ്ട്രങ്ങളുടെ ശരാശരിയെക്കാൾ ഏറെ മോശമാണിത്.1990 മുതൽ 2017 വരെ, ഇന്ത്യയുടെ എച്ച്.ഡി.ഐ. നിലവാരം 0.427-പോയന്റിൽ നിന്ന് 0.640-പോയന്റിലേക്ക് ഉയർന്നു. 

പ്രത്യുത്പാദന ആരോഗ്യം, രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ശാക്തീകരണം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയിലെ ലിംഗാസമത്വം പ്രതിഫലിപ്പിക്കുംവിധം ലിംഗാസമത്വ സൂചികയിലെ 160 രാജ്യങ്ങളിൽ 127-ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യൻ പാർലമെന്റിൽ 11.6 ശതമാനം മാത്രമാണ് സ്ത്രീപ്രാതിനിധ്യം. രാജ്യത്തെ 39 ശതമാനം സ്ത്രീകൾക്കുമാത്രമാണ് സെക്കൻഡറിതലംവരെയുള്ള വിദ്യാഭ്യാസമെങ്കിലും സാധ്യമാകുന്നത്. 27.2 ശതമാനം ഇന്ത്യൻ സ്ത്രീകൾക്കേ തൊഴിൽ കണ്ടെത്താനാവുന്നുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി