ദേശീയം

ചെന്നൈ-സേലം എട്ടുവരിപ്പാത : സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കി ; ഭൂമി കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ചൊന്നൈ : ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. സ്ഥലം കര്‍ഷകര്‍ക്ക് വിട്ടുനല്‍കണമെന്ന് കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടേതാണ് സുപ്രധാന വിധി.

ഡിഎംകെ, പൂവുലകിന്‍ നണ്‍പര്‍കള്‍ തുടങ്ങിയ പത്തോളം സംഘടനകളാണ് സര്‍ക്കാരിന്റെ ചെന്നൈ- സേലം ഹരിത ഇടനാഴി പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്.  സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് തള്ളിയ പ്രതിഷേധക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

അതേസമയം ഭൂരിപക്ഷം ജനങ്ങളുടെയും സമ്മതപ്രകാരമാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി വ്യക്തമാക്കിയിരുന്നത്. 89 ശതമാനം പേരും പദ്ധതിയെ അനുകൂലിക്കുന്നുണ്ട്. 11 ശതമാനം പേരാണ് എതിര്‍ക്കുന്നതെന്നും പളനിസാമി പറഞ്ഞു. 

നിര്‍ദിഷ്ട എട്ടുവരി പാതയ്ക്കായി കേന്ദ്രസര്‍ക്കാര്‍ 10,000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 277.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത, സേലത്തെ അരിയന്നൂരില്‍ നിന്നും ആരംഭിച്ച് ചെന്നൈയ്ക്ക് സമീപം വണ്ടലൂരില്‍ എത്തിച്ചേരും. 

സേലം, ധര്‍മപുരി, കൃഷ്മഗിരി, തിരുവണ്ണാമലൈ, കാഞ്ചീപുരം ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. പാത യാഥാര്‍ത്ഥ്യമായാല്‍ സേലത്തു നിന്നും ചെന്നൈയിലേക്കുള്ള യാത്രാസമയം, നിലവിലെ ആറു മണിക്കൂര്‍ എന്നത് മൂന്നു മണിക്കൂറായി കുറയ്ക്കാനാകുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി