ദേശീയം

'മോദി ദുര്യോധനന്‍, അമിത് ഷാ ദുശാസനന്‍'; തിരിച്ചടിച്ച് മമത 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും മഹാഭാരതത്തിലെ ദുര്യോധനനോടും ദുശാസനനോടും ഉപമിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ഇത് ബംഗാള്‍ തെരഞ്ഞെടുപ്പ് അല്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് ആണ്. ഈ ഘട്ടത്തില്‍ തനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്തിനാണെന്നും മമത ചോദിക്കുന്നു. ഇത് നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണെന്നും മമത പറഞ്ഞു.

കൂച്ച് ബിഹാറില്‍ തെരഞ്ഞെടുപ്പ്  റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. കഴിഞ്ഞ ദിവസം മമത ബാനര്‍ജിയെ മോദിയും അമിത് ഷായും കടന്നാക്രമിച്ചിരുന്നു. ദേശവിരുദ്ധരെ പിന്തുണയ്ക്കുന്ന നിലപാടാണ് മമത സ്വീകരിക്കുന്നതെന്ന് മോദി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലയാണ് ഇരുവരെയും ദുര്യോധനനോടും ദുശാസനനോടും ഉപമിച്ച് മമത ആഞ്ഞടിച്ചത്.

'എന്തിനാണ് തനോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പ് നിങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലാണ്. അല്ലാതെ ബംഗാള്‍ തെരഞ്ഞെടുപ്പ് അല്ലെന്നും മമത പറഞ്ഞു.താന്‍ ബംഗാളിനായി ചെയ്തതിന്റെ ഒരു ശതമാനം പോലും നിങ്ങള്‍ ചെയ്തിട്ടില്ല' -മമത പറഞ്ഞു.

ശാരദാ ചിട്ടി തട്ടിപ്പ് കേസ് ശ്രദ്ധയില്‍പ്പെടുത്തി മമത ബാനര്‍ജിയെ ഉന്നമിട്ട മോദിക്ക് തക്കതായ മറുപടി നല്‍കാനും മമത മറന്നില്ല. എന്തുകൊണ്ട് പാവങ്ങള്‍ക്ക് നല്‍കാമെന്ന്് വാഗ്ദാനം ചെയ്ത പണം നല്‍കിയില്ലെന്ന് മമത ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു