ദേശീയം

വിലക്കിയിട്ടും മയമില്ല: വീണ്ടും കൊലവിളിയുമായി ബിജെപി ഹിമാചല്‍ അധ്യക്ഷന്‍; 'മോദിക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കൈവെട്ടും'

സമകാലിക മലയാളം ഡെസ്ക്

ഷിംല: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറിവിളിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അച്ചടക്ക നടപടി നേരിട്ട ബിജെപി ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ സത്പാല്‍ സിങ് സാറ്റി വീണ്ടും വിവാദത്തില്‍. നരേന്ദ്ര മോദിക്ക് എതിരെ വിരല്‍ ചൂണ്ടുന്നവരുടെ കൈവെട്ടുമെന്ന് സത്പാല്‍ പറഞ്ഞു. 

'ആരെങ്കിലും മോദിക്ക് നേരെ വിരല്‍ ചൂണ്ടിയാല്‍ ഞങ്ങളവന്റെ കൈവെട്ടി അവന് തന്നെ നല്‍കും' എന്നായിരുന്നു സത്പാലിന്റെ പ്രസ്താവന. രാഹുല്‍ ഗാന്ധിയുടെ അമ്മയ്ക്ക് വിളിച്ചതിന് 48മണിക്കൂര്‍ പ്രചാരണങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക് നേരിട്ടതിന് പിന്നാലെയാണ് വീണ്ടും  കൊലവിളി പ്രസംഗവുമായി ബിെപി അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്. 

ഷിംല ലോക്‌സഭ മണ്ഡലത്തിലെ പൊതുയോഗത്തില്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് സത്പാല്‍ അപമാനിച്ചത്. രാഹുലിനെയും അമ്മയെയും ചേര്‍ത്ത് തെറിവിളിച്ചായിരുന്നു സത്പാലിന്റെ പ്രസംഗം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് സത്പാലിനെ രണ്ടുദിവസത്തേക്ക് തരഞ്ഞെടുപ്പ കമ്മീഷന്‍ വിലക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍