ലഖ്നൗ: വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന 35-കാരിയെ കാറിലെത്തിയ മൂന്നുപേര്‍ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാമ്‍ലി ജില്ലയില്‍ നിന്ന് ഹരിയാനയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന് യുവതിയെയാണ് സംഘം പീഡിപ്പിച്ചത്.
യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയ യുവതിയെ ജഹന്‍പുര എന്ന ഗ്രാമത്തിന് അടുത്തുള്ള ഒരു കാട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ