ദേശീയം

അടിപിടി പിടിച്ചുമാറ്റാന്‍ ചെന്നു; പതിനെട്ടുകാരനെ കഴുത്തില്‍ കുത്തി കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തര്‍ക്കത്തിനിടെ 18കാരനെ കുത്തിക്കൊന്നു. തിങ്കളാഴ്ച പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വികാസ്പുരിയിലാണ് സംഭവം. കേശോപൂര്‍ ഗ്രാമവാസിയായ മുഹമ്മദ് റിയാസ് അന്‍സാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവ്കുമാര്‍(22), രേഖ(27) സര്‍വേഷ്(50) എന്നിവര്‍ അറസ്റ്റിലായി. കേസില്‍ മൂന്ന് പേര്‍ ഒളിവിലാണ്.  കഴുത്തിനാണ് കുത്തേറ്റ  അന്‍സാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട അന്‍സാരിയുടെയും പ്രതികളുടെയും കുടുംബങ്ങള്‍ ഒരേ കെട്ടിടത്തിലാണ് കഴിയുന്നത്. സര്‍വേഷിന്റെ മകന്‍ കരണിനെ അന്‍സാരിയുടെ അമ്മാവനായ നെക് മുഹമ്മദ് മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. റിയാസ് അന്‍സാരിയുടെ സഹോദരിക്ക് നേരെ അശ്ലീലം പറഞ്ഞതിനാണ് കരണിനെ മര്‍ദിച്ചതെന്ന് അന്‍സാരിയുടെ കുടുംബം പറയുന്നു.

ഇരു കുടുംബങ്ങളും തമ്മില്‍ ഉടലെടുത്ത വഴക്ക് പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോള്‍ റിയാസ് അന്‍സാരി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രാഹുല്‍ എന്നയാളാണ് അന്‍സാരിയെ കുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍