ദേശീയം

ഏറ്റുമുട്ടല്‍ കൊലയില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഹൈദരാബാദിലെ വനിതാ ഡോക്ടറുടെ കൊലയാളികളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ തെലങ്കാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. പൊലീസിന്റെ കസ്റ്റഡിയിലിരുന്ന പ്രതികളാണ് കൊല്ലപ്പെട്ടത്. നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ എംപിമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ മന്ത്രിമാര്‍ മറുപടി പറയേണ്ടതാണ്. ഇതിനായി വസ്തുതകള്‍ കേന്ദ്രസര്‍ക്കാരിന് ലഭിക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലത്തുപോയി തെളിവെടുക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്റെ ഡയറക്ടര്‍ ജനറല്‍( ഇന്‍വെസ്റ്റിഗേഷന്‍) നോട് പ്രത്യേക അന്വേഷണ സംഘത്തെ സ്ഥലത്തേക്ക് അയക്കാനും ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ തെളിവെടുപ്പിനെ പ്രതികള്‍ പൊലീസിനെ ആക്രമിക്കുകയും, രക്ഷപ്പെടാന്‍ ശ്രമിച്ചതിനെയും തുടര്‍ന്നാണ് പൊലീസ് വെടിവെച്ചതെന്നാണ് സൈബരാബാദ് പൊലീസ് കമ്മീഷണര്‍ സജ്ജനാര്‍ ആവര്‍ത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികള്‍ കല്ലെടുത്ത് എറിഞ്ഞു. തോക്കുകള്‍ തട്ടിപ്പറിച്ചെടുത്ത് ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച തെളിവുകളെല്ലാം തങ്ങളുടെ കൈവശമുണ്ടെന്നും കമ്മീഷണര്‍ സജ്ജനാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു