ദേശീയം

പനിക്ക് മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നുവാങ്ങി, ഭേദമാകാതിരുന്നപ്പോള്‍ ഷോപ്പുടമയുടെ ഇഞ്ചക്ഷനും; രണ്ടു വയസ്സുകാരി രക്തം ഛര്‍ദ്ദിച്ചു, ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോറില്‍ നിന്ന്  തെറ്റായ മരുന്ന് നല്‍കിയ രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. ആദ്യ തവണ നല്‍കിയ മരുന്ന് ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് രണ്ടാമതും മെഡിക്കല്‍ സ്റ്റോറിനെ അമ്മ സമീപിച്ചു. ഇത്തവണ നടത്തിയ കുത്തിവെയ്പിനെ തുടര്‍ന്ന്  കുട്ടി രക്തം ഛര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. രണ്ടു വയസ്സുകാരിയായ പെണ്‍കുഞ്ഞിന് പനിയും ചുമയും പിടിപ്പെട്ടതിനെ തുടര്‍ന്ന്് ബുധനാഴ്ചയാണ് അമ്മ മെഡിക്കല്‍ സ്റ്റോറിനെ ആദ്യം സമീപിച്ചത്. മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് നല്‍കിയ മരുന്ന് കൊടുത്തിട്ടും കുട്ടിക്ക് അസുഖം മാറിയില്ല. 

തുടര്‍ന്ന്് വീണ്ടും മെഡിക്കല്‍ സ്‌റ്റോറിനെ അമ്മ സമീപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അവിടെവച്ച് മെഡിക്കല്‍ സ്റ്റോറിന്റെ ഉടമ കുട്ടിക്ക് കുത്തിവെയ്പ് നടത്തി. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ കുട്ടി രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉടന്‍ അടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. അനധികൃതമായി കുത്തിവെയ്പ് നടത്തിയത് ഉള്‍പ്പെടെയുളള ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ