ദേശീയം

നാലുമാസത്തിനുള്ളില്‍ രാമക്ഷേത്രം; പ്രഖ്യാപനവുമായി അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അടുത്ത നാലുമാസത്തിനിടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയോധ്യാ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ചരിത്രവിധിയാണെന്നും അദ്ദേഹം പറഞ്ഞു.   ജാര്‍ഖണ്ഡിലെ ഒരു തെരഞ്ഞടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അമിത് ഷാ.

അയോധ്യ കേസിലെ നവംബര്‍ 9ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള പുനപരിശോധനാ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 18 ഹര്‍ജികളും തള്ളിയത്.

രാമക്ഷേത്രനിര്‍മ്മാണത്തിന് ജാര്‍ഖണ്ഡിലെ ഓരോ വീട്ടുകാരും പതിനൊന്ന് രൂപയും ഒരു കല്ലും നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. രാമക്ഷേത്ര നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കും. രാമരാജ്യത്തിന്റെ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കും. അവിടെ യാതൊരു വിവേചനങ്ങളും ഉണ്ടാവില്ല. ദളിതരെന്നോ, സ്ത്രീകളെന്നോ, യുവാക്കളെന്നോ തുടങ്ങിയ ഒരു തരത്തിലുള്ള വിവേചനങ്ങളും ഇല്ലാത്ത ഒരു ഇടമാണ് രാമരാജ്യമെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അമിത് ഷാ ജാര്‍ഖണ്ഡിലെത്തിയത്. നാലാംഘട്ടതെരഞ്ഞെടുപ്പ് ഡിസംര്‍ 16നാണ്. അഞ്ചാംഘട്ടം ഡിസംബര്‍ 20നും. ഡിസംബര്‍ 23ന് ഫലമറിയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ