ദേശീയം

ഭര്‍ത്താവുമായി വഴക്കിട്ടു ; കൈക്കുഞ്ഞുമായി കോളജ് അധ്യാപിക കിണറ്റില്‍ ചാടി ; കുട്ടിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ കൈക്കുഞ്ഞിനെയുമെടുത്ത് കിണറ്റില്‍ ചാടി. രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ പേരമ്പല്ലൂരിലാണ് സംഭവം.

പെരമ്പലൂരില്‍ സ്വകാര്യ കോളജ് അധ്യാപകരാണ് എംജിആര്‍ നഗര്‍ സ്വദേശിയായ ശരവണനും, അരിയാലൂര്‍ സ്വദേശിനിയായ അന്‍പരശിയും. ഈ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. നാലു വയസ്സുള്ള ഹന്‍സികയും രണ്ടു വയസ്സുള്ള മേഘശ്രീയും.

കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും വഴക്കുണ്ടാക്കുന്നത് നിത്യസംഭവമാണെന്ന് അയല്‍ക്കാര്‍ സൂചിപ്പിച്ചു. കഴിഞ്ഞദിവസം ഇരുവരും തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുകയും, കടുത്ത വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതോടെ താന്‍ ജീവനൊടുക്കുന്നുവെന്ന് പറഞ്ഞ് അന്‍പരശി കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നു.

ഉടന്‍തന്നെ അയല്‍ക്കാര്‍ ഓടിയെത്തി അന്‍പരശിയെയും കുട്ടിയെയും കരക്കെടുത്ത് പെരമ്പലൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ രണ്ടുവയസ്സുകാരി മേഘശ്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, ശരവണനെ അറസ്റ്റ് ചെയ്തു. ഭാര്യ അന്‍പരശിക്കെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം