ദേശീയം

ലോങ് മാര്‍ച്ച് അവസാനിപ്പിച്ചു; ഉറപ്പുകള്‍ എഴുതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ആരംഭിച്ച ലോങ് മാര്‍ച്ചില്‍ നിന്നും താത്കാലികമായി പിന്മാറുന്നുവെന്ന് കിസാന്‍ സഭ. ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പിന്മാറുന്നതെന്ന് കിസാന്‍ സഭ വ്യക്തമാക്കി.

നാസിക്കില്‍ നിന്നും മുംബൈ വരെ 200 കിലോമീറ്റര്‍ കിസാന്‍ മാര്‍ച്ചിനാണ് കര്‍ഷകര്‍ മുന്നിട്ടിറങ്ങിയത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ 2-3 മാസം സമയം വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഖിലേന്ത്യ കിസാന്‍ സഭയെ അറിയിച്ചു. കര്‍ഷക നേതാക്കളും, മഹാരാഷ്ട്ര കൃഷി മന്ത്രി ഗിരീഷ് മഹാജനും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ലോങ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവെച്ചത്. 

സ്വാമിനാധന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ മുഴുവനായി എഴുതി തള്ളുക എന്നിങ്ങനെ ആവശ്യങ്ങളാണ് കര്‍ഷകര്‍ സര്‍ക്കാരിന് മുന്‍പാകെ വയ്ക്കുന്നത്. എട്ട് ദിവസത്തെ മാര്‍ച്ച് ഫെബ്രുവരി 27നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ഉറപ്പുകള്‍ രേഖാമൂലം എഴുതി നല്‍കിയാല്‍ പ്രക്ഷോഭത്തില്‍ നിന്നും പിന്മാറാമെന്ന് അഖിലേന്ത്യ കിസാന്‍ സഭ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം