ദേശീയം

16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ 16കാരിയെ രണ്ടാനച്ഛനും ബന്ധുവും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കണ്ട്‌ലാ നഗരത്തിലാണ് സംഭവം. മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.  

പരാതിയുടെ അടിസ്ഥനത്തില്‍ വളര്‍ത്തച്ഛന്‍ വസീം, ബന്ധു തന്‍വീര്‍ എന്നിവര്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. വിവരം പുറത്തറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. 

ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് ഇരുവരും ചേര്‍ന്ന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ പറഞ്ഞതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നാണ് താന്‍ വസീമിനെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ചതെന്നും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി.

പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍