ദേശീയം

ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചു; സഹോദരിമാര്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്

 ലക്‌നൗ :  ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതില്‍ മനംനൊന്ത് സഹോദരിമാര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലാണ് സംഭവം. കവിത യാദവ്(19), സീമാ യാദവ് (18) എന്നീ സഹോദരിമാരുടെ മൃതദേഹമാണ് വീടിനടുത്ത മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്കണ്ടെത്തിയത്. 

പൊലീസെത്തി മൃതദേഹം മരത്തില്‍ നിന്ന് ഇറക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാനാവൂ. പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നത്. വീട്ടുകാര്യങ്ങള്‍ പറഞ്ഞ് സഹോദരിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.   പുലര്‍ച്ചെ അഞ്ച് മണിയോടെ ഇവരുടെ പിതാവായ റാംവീര്‍ സിങാണ് മക്കളുടെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു കൂട്ടുകയായിരുന്നു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമായതിനാല്‍ റാംവീറിന്റെ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോയിരുന്നില്ല. അച്ഛനൊപ്പം ഇരുവരും കൃഷിപ്പണികളാണ് ചെയ്തുവന്നിരുന്നത്.

 2014 ല്‍ ബദൂന്‍ ജില്ലയില്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അത്തരത്തിലുള്ള എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമേ അറിയാന്‍ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു