ദേശീയം

കുടുംബഭാരം താങ്ങാനാവുന്നില്ല; ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നു; എന്‍ജിനിയര്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ഗുര്‍ഗാന്‍: ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊന്നശേഷം എഞ്ചിനീയര്‍ തൂങ്ങിമരിച്ചു. ഹൈദരാബാദിലെ കെമിക്കല്‍ ഫാക്ടറിയില്‍ സീനിയര്‍ എഞ്ചിനീയറായ പ്രകാശ് സിങ്ങ്(55) ആണ് കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

ശനിയാഴ്ച്ചയാണ് സംഭവം ഉണ്ടായത്. ഭാര്യയും 22കാരിയായ മകളും 13കാരനായ മകനും ഉറങ്ങിക്കിടക്കുമ്പോഴാണ് പ്രകാശ് മൂവരെയും കൊലപ്പെടുത്തിയത്. ശേഷം ഇദ്ദേഹം സീലിങ്ങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച രാവിലെയും വീട്ടിലുള്ള ആരെയും പുറത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.പിഎച്ച്ഡി ഉള്ള ആളാണ് പ്രകാശ് സിങ്ങ്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നുള്ള ഇദ്ദേഹം എട്ട് വര്‍ഷമായി കുടുംബത്തോടൊപ്പം ഹരിയാനയിലെ ഗുര്‍ഗാനിലാണ് താമസം.

വീട്ടില്‍ നിന്ന് പ്രകാശിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കുടുംബം കൈകാര്യം ചെയ്യാന്‍ കഴിയാത്തതുമൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.  കൈയ്യക്ഷരം വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി, കത്ത് പ്രകാശിന്റേത് തന്നയാണോ എന്ന് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍