ദേശീയം

ഭാര്യയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തിയെന്ന്‌ സംശയം; ഭര്‍ത്താവിനേയും അമ്മയേയും ആള്‍ക്കൂട്ടം അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ഗോഹട്ടി: പൊലീസുകാര്‍ നോക്കിനില്‍ക്കെ അമ്മയേയും മകനേയും ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഭാര്യയേയും ഇവരുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും അമ്മയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം ഇവരെ ആക്രമിച്ചത്. അസമിലെ തിന്‍സുകിയ ജില്ലയിലെ ഷോപുര്‍ തേയില എസ്റ്റേറ്റില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 

അജയ് താന്‍ടി, ഇയാളുടെ അമ്മ ജമുന താന്‍ടി എന്നിവരാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. ഇയാളുടെ ഭാര്യയേയും, കുഞ്ഞിനേയും ജൂണ്‍ അഞ്ച് മുതല്‍ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച ഇവരുടെ വീട്ടിലെ സെപ്ടിക് ടാങ്കിനുള്ളില്‍ നിന്നും കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹം  കണ്ടെടുത്തു. 

പിന്നാലെ, രോഷാകുലരായ നാട്ടുകാര്‍ കമ്പും വടിയുമായി അമ്മയേയും മകനേയും ആക്രമിച്ചു. ഇവരെ ആള്‍ക്കൂട്ടം ആക്രമിക്കുമ്പോള്‍ പൊലീസ് അടുത്തുണ്ടായെങ്കിലും ഒന്നും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വിവാദം തീര്‍ത്ത്‌തോടെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ പിതാവിന്റെ പരാതിയിലും, ആള്‍ക്കൂട്ട ആക്രമണത്തിന്റെ പേരിലുമാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്